
ആക്രമണകാരികളായ ജന്തുക്കളോടുള്ള അഭിനിവേശവും ശിശുസഹജമായ ജിജ്ഞാസയും ലളിതമായ പെരു മാറ്റവുമാണ് മുതലപിടുത്തക്കാരനെന്ന് ലോകം മുഴുവന്‍ ഓമനപ്പേരിട്ടു വിളിക്കുന്ന സ്റ്റീവ് ഇര്‍വിനെ ഇത്രയേറെ പ്രശസ്തനാക്കിയത്. ആസ്ത്രേലിയന്‍ ചുവ കലര്‍ന്ന ഇം ഗ്ലീഷില്‍ ഫലിതങ്ങളുടെ അകമ്പടിയോടെ ഇര്‍വിന്‍ അവ തരിപ്പിച്ച ക്രോക്കഡെയില്‍ ഹണ്ടര്‍ പരമ്പര ലോക ടെലി വിഷന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ഡോക്യു മെന്ററി സങ്കല്‍പ്പങ്ങയെല്ലാം മാറ്റി മറിക്കുന്നവയായിരുന്നു അനിമല്‍ പ്ലാനെറ്റിനുവേണ്ടി അദ്ദേഹം നിര്‍മിച്ച വൈല്‍ഡ് ലൈഫ് ഡോക്യമെന്ററികള്‍...ടെലിവിഷന്‍ രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കാതെ ടൂറിസം പ്രമോ ട്ടറെന്ന നിലയിലും, സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും സര്‍വോപരി ഒരു പ്രകൃതി സ്നേ ഹിയെന്ന നിലയിലും സ്റ്റീവ് ഇര്‍വിന്‍ പേരെടുത്തു.മുതലഭ്രാന്തനായിരുന്ന ബോബ് ഇര്‍വിന്റെ മക നായാണ് സ്റ്റീവ് ജനിച്ചത്. അഛന്‍ സ്ഥാപിച്ച ക്വീന്‍സ് ലാന്‍ഡ് റെപ്റ്റെയില്‍ ആന്റ് ഫോന പാ ര്‍ക്കില്‍ മുതലകളോടും ചീങ്കണ്ണികളോടും ഇടപെട്ടാണ് ഇര്‍വിന്‍ കുട്ടിക്കാലം ചെലവിട്ടത്. ഒമ്പതാ മത്തെ വയസ്സുമുതല്‍ തന്നെ ആക്രമണകാരിയായ മുതലകളെ മെരുക്കാനുള്ള തന്ത്രം വശത്താക്കിയ സ്റ്റീവ് 17ാമത്തെ വയസ്സില്‍ ഉത്തര ക്വീന്‍സ് ലാന്‍ഡിലെത്തിയത് ജീവിതത്തിലെ വഴി ത്തിരി വാകുകയായിരുന്നു. ആള്‍ത്താമസമുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളുടെ പേടിസ്വപ്നമായി മാറി യ മുതലകളേയും ചീങ്കണ്ണികളേയും നീക്കം ചെയ്യുകയെന്ന അപകടം പിടിച്ച ജോലി ഇര്‍വിന്‍ ഏറ്റെടുത്തു. ഇതിനു പ്രതിഫലമൊന്നും പറ്റിയിരുന്നില്ല പകരം ഇവയെയൊക്കെ സ്വന്തം പാര്‍ക്കില്‍ സൂക്ഷിക്കാനുള്ള അനുമതിയും അദ്ദേഹം കൈവശപ്പെടുത്തി. പിന്നീട് കുറേക്കാലം അഛന്റെ പാത പിന്‍തുടര്‍ന്ന് ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ ഈസ്റ്റ് കോസ്റ്റ് ക്രോക്കഡെയില്‍ മാനേജ്മെന്റ് പ്രോഗ്രാമില്‍ സന്നദ്ധപ്രവര്‍ത്തകനായി.
1991ലാണ് കുടുംബസ്വത്തായ പാര്‍ക്കിന്റെ ഉത്തരവാദിത്തം ഇര്‍വിനില്‍ വന്നുചേര്‍ന്നത്. ഈ വര്‍ഷം തന്നെയാണ് ഒരു ആസ്ത്രേലിയന്‍ ടെലിവിഷനില്‍ മുതലകളെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമുള്ള ഒരു പരിപാടിയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും. സ്റ്റീവ് ഇര്‍വിനും അദ്ദേഹത്തിന്റെ ആസ്ത്രേലിയന്‍ സൂവും(സ്റ്റീവ് പരിഷ്കരിച്ച പേര്) ഇതിനകം തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു അവധി ദിനത്തില്‍ പാര്‍ക്കിലെത്തിയപ്പോഴാണ് ടെറി റെയ്ന്‍സിനെ കണ്ടുമുട്ടിയത്.

വിവാദങ്ങള്‍ ഇര്‍വിന്‍ ഡോക്യുമെന്ററികളുടെ കൂടെപ്പിറപ്പായിരുന്നു...വന്യജീവികളെ ശല്യം ചെയ്തുവെന്ന പേരില്‍ സ്റ്റീവ് ഇര്‍വിനെതിരെ പലതവണ പരാതികള്‍ വന്നു. ഇവയെല്ലാം ചേര്‍ത്തുവച്ചാണ് അനിമല്‍ പ്ലാനെറ്റ് 'ക്രോക്കഡെയില്‍ ആന്റ് കോണ്‍ട്രവേഴ്സി' എന്ന ഡോക്യു മെന്ററി നിര്‍മ്മിച്ചത്.
ഡിസ്കവറി കിഡ്സിനുവേണ്ടി നിര്‍മിക്കുന്ന ക്വീന്‍സ് ലാന്റിലെ പോര്‍ട്ട് ദോഹ്ലസ്സില്‍ 'ദ ഓഷ്യന്‍ ഡെഡ്ലിസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. വെള്ളത്തിനടിയില്‍ വച്ചുള്ള ചിത്രീകരണത്തിനിടയില്‍ ഒരു സ്റ്റിംഗ്‌റേ മത്സ്യത്തെ മറികടക്കുന്നതിനിടയില്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു.വാലിലുള

ആസ്ത്രേലിയയുടെ അത്ഭുത പുത്രന്‍ മരിച്ചുവെന്നാണ് ആസ്ത്രേലിന്‍ പ്രധാനമന്ത്രി ജോണ്‍ഹോവാര്‍ഡ് പറഞ്ഞത്. വിവരമറിഞ്ഞതോടെ ലോകം മുഴുവന്‍ ആസ്ത്രേലിയിലേക്ക് ശ്രദ്ധ തിരിച്ചു. വെബ്സൈറ്റുകള്‍ വന്‍ ട്രാഫിക്ക് നിമിത്തം നിശ്ചലമായി. സ്റ്റീവിന്റെ അവസാന നിമിഷമടങ്ങുന്ന വീഡിയോ ടേപ്പിനുവേണ്ടി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായി ഗൂഗിള്‍ പുറത്തുവിട്ട കണക്ക് വെളിപ്പെടുത്തുന്നു. ഇര്‍വിനോടുള്ള ആദരസൂചകമായി ഈ ഡിയോ ചിത്രം പുറത്തു വിടാതിരിക്കാനുള്ള ശ്രമത്തിലാണ് ആസ്ത്രേലിയന്‍ അധികൃതര്‍.
(വീക്ഷണം വാരാന്തപ്പതിപ്പ്)
No comments:
Post a Comment