
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു പാര്‍ട്ടിയാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയല്ലെന്നു തോന്നിത്തുടങ്ങിയത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് പരസ്‌പരം ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു തുടങ്ങിയതോടെ കേന്ദ്ര നേതൃത്വവും ഇതിനു മുന്നില്‍ പകച്ചു നില്‌കുകയായിരുന്നു എന്നത് സത്യം. കേരളത്തിലെ രണ്ടു പ്രബല വിഭാഗത്തിന്റെയും നേതാക്കളെ പോളിറ്റ് ബ്യൂറോയില്‍ നിന്നും ചെവിക്കു പിടിച്ചു പുറത്തു നിര്‍ത്തിയോടെ പാര്‍ട്ടിയിലെ വിഭാഗീയത നിലക്കുനിര്‍ത്താനാകുമെന്നാണ് പി ബി കരുതുന്നത്. ഒപ്പം പി ബി എന്നൊരു വാള്‍ കേരള നേതാക്കളുടെ തലക്കുമുകളിലുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനും ഇതുവഴി സാധിച്ചു എന്നത് ഇതിന്റെ മറ്റൊരു തലം. എല്ലാം പി ബിയുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
പാര്‍ട്ടിയുടെ ചട്ടക്കൂടും അച്ചടക്കനിയമവുമൊന്നും ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വിഷയമല്ല. കമ്മ്യൂണിസം പഴയ സോവിയറ്റ് റഷ്യയിലെ പോലെ നടപ്പാക്കിയാലേ ഇന്ത്യ നന്നാവൂ എന്ന് കരുതുന്നവരും കേരളത്തില്‍ ഇല്ല. പാര്‍ട്ടിസെക്രട്ടറി അഭിവന്ദ്യനായ പിണറായി പറഞ്ഞതുതന്നെയാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. എല്ലാ ശരികള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി, തെറ്റുകളുടെ പര്യായമായ മഹാ അബദ്ധമായ പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും- എന്നു തന്നെയാണ് സാമാന്യവിവരമുള്ള, ചുരുങ്ങിയത് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അള്‍സ്‌ഹൈമേഴ്‌സ് ബാധിച്ചിട്ടില്ലാത്ത ആരും മനസ്സിലാക്കുക.
പാര്‍ട്ടിയോടുള്ള ആരാധനയാണ് ഇന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അണികളെ പുറത്തുപോകാതെ നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറിയും ഔദ്യോഗികമായി പാര്‍ട്ടിയുടെ തലപ്പത്തുള്ളവരും പറയുന്നത് അക്ഷരം പ്രതി പാര്‍ട്ടിക്കാര്‍ അനുസരിക്കും. എന്നാല്‍ അത് കേരളത്തിലെ ജനങ്ങള്‍ അനുസരിക്കണമെന്നു നിര്‍ബന്ധമില്ല. അതേപോലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവരും അന്ധമായി ആരാധിക്കുന്നവരും നില്‍ക്കും. ഇതുകണ്ട് താന്‍ ചെയ്യുന്നതാണ് ശരി എന്നു കരുതി മുന്നോട്ടു പോയ പിണറായി വിജയനാണ് യഥാര്‍ത്ഥത്തില്‍ വിഢി. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി പറയുന്നതിന് കയ്യടിക്കാനും(ഇവരില്‍ ഭൂരിഭാഗവും വി എസിനും കയ്യടിക്കും) ആര്‍പ്പുവിളിക്കാനും കേരളത്തിലെ മുകളില്‍ പറഞ്ഞ വിഭാഗം തയ്യാറാകും എന്നു കരുതി എന്തും പറയാനുള്ള ലൈസന്‍സല്ല അത് എന്നതാണ് പി ബി തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
വി എസ് പ്രതിപക്ഷത്തുണ്ടായിരുന്ന അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷ നേതാവാവെന്ന നിലയില്‍ ഏറ്റെടുത്ത എത്ര പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്?. മതികെട്ടാനും ഓണ്‍ലൈന്‍ ലോട്ടറിയും കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭങ്ങളും അടക്കം എത്ര ജനകീയ പ്രശ്‌നങ്ങള്‍ക്ക് അന്നു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇവയൊന്നും ഏറ്റെടുത്തിട്ടില്ല. പോരാത്തതിന് തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ എന്തുകൊണ്ടും യോഗ്യനായ വി എസ് അച്യുതാനന്ദനെ ഒതുക്കുകയും ചെയ്‌തു. അന്ന് കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും രംഗത്തിറങ്ങിയതോടെയാണ് വി എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പി ബി മാറ്റുകയും പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും വി എസ് മുഖ്യമന്ത്രിയാകുകയും ചെയ്‌തത്.
അന്ന് വി എസ് പാര്‍ട്ടിയോഗങ്ങളിലും നേതൃത്വയോഗങ്ങളിലും ഗര്‍ജ്ജിച്ചത് മാഫിയാ ഭരണത്തിനെതിരേയും അഴിമതിക്കെതിരെയുമായിരുന്നു. ഇക്കാലത്തുതന്നെയാണ് പിണറായിയുടെ മേല്‍ ലാവ്‌ലിന്‍ അഴിമതിയുടെ നിഴല്‍ വീണതും. പിണറായിയുടെയും അദ്ദേഹം അദ്ദേഹത്തിന്റെ പിണിയാളുകള്‍ക്ക് മുന്‍തൂക്കമുള്ള കേന്ദ്ര സംസ്ഥാന കമ്മിറ്റികളിലും വി എസിനെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളുടെ ഇടയില്‍ പിണറായിക്ക് അതിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞിട്ടും നേരത്തെ വി എസ് പ്രഖ്യാപിച്ച അഴിമതി വിരുദ്ധ- മാഫിയാ വിരുദ്ധ ഭരണത്തിന് അനിവാര്യമായ വിജിലന്‍സ് ആഭ്യന്തര വകുപ്പുകള്‍ അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റി പിണറായിയുടെ വിശ്വസ്‌തര്‍ക്കു നല്‍കി. അന്നുതന്നെ സംഗതിയുടെ പോക്ക് പ്രബുദ്ധരായ കേരളജനതക്ക് മനസ്സിലായതാണ്.
ഈ സാഹചര്യത്തില്‍ മൂന്നാറിലെ ഓപ്പറേഷനു തുടക്കമിടുമ്പോള്‍ തന്നെ പിണറായിയും എണ്ണപ്പെട്ടതും എണ്ണപ്പെടാത്തതുമായ ഘടക കക്ഷികളും രംഗത്തിറങ്ങി. അഴിമതിയുടെ കറ പുരളാത്ത, സമര്‍ഥരെന്ന് കേരളം കണ്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. ഈ സാഹചര്യത്തിലാണ് വി എസ് നേരത്തെ പറഞ്ഞ മാഫിയാ ഭരണം എന്നത് എന്താണെന്ന് ജനങ്ങള്‍ക്കു മനസ്സിലായത്. ഈ സാഹചര്യത്തില്‍ നേതാക്കളുടെ വാക്കുകേള്‍ക്കാതെ മുന്നോട്ടുപോയി മൂന്നാര്‍ വന്‍ വിജമായി മാറി എന്നു മാത്രമല്ല അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പുതിയ വിപ്ലവത്തിന് അത് ഒരു നല്ല തുടക്കവുമായി. അപ്പോള്‍ ഇത്രയും കാലം വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വച്ചു നടന്നവര്‍ തന്നെ അതിന്റെ ക്രഡിറ്റിന്റെ പേരില്‍ നാണം കെട്ട പ്രസ്‌താവന ഇറക്കിയാല്‍ ജനം അത് പൊറുക്കുമെന്ന് കരുതാന്‍ മാത്രം വിഢിയാണോ പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ തെറ്റുകളുടെ പര്യായവും `മഹാ അബദ്ധവുമാണ്' പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും എന്നു ജനങ്ങള്‍ കരുതിയാല്‍ എങ്ങനെയാണ് അവരെ കുറ്റം പറയാനാകുക. എല്ലാം തുറന്നു പറഞ്ഞ മാധ്യമങ്ങളുടെ നേരെ തിരിഞ്ഞ പിണറായിയുടെ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ് പി ബിയുടെ സസ്‌പെന്‍ഷനും തെളിയിക്കുന്നത്. വിഭാഗീയപ്രവര്‍ത്തനങ്ങളുണ്ടെന്നും അത് മാധ്യമസൃഷ്‌ടിയല്ലെന്നും പി ബി നേരത്തെതന്നെ തുറന്നു സമ്മതിച്ചതാണ്.
ഈ അവസരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കൊത്തിക്കൊണ്ടിരിക്കുമ്പോള്‍ സഹികെട്ടാണ് വി എസ് മറുപടി പറഞ്ഞത് എന്നതും കേരളം കണ്ടതാണ്. അത് പാര്‍ട്ടി നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ് സസ്‌പെന്‍ഷന്‍ കിട്ടിയതില്‍ അത്ഭുതവുമില്ല. പക്ഷേ പി ബിയുടെ തീരുമാനത്തോടെ കേരളത്തിലെ ജനങ്ങള്‍ ഇരു നേതാക്കളെയും ത്രാസിലിട്ടു തൂക്കി നോക്കിയാല്‍ വി എസിന്റെ ഭാഗം തന്നെ താഴ്‌നിരിക്കും. പി ബി വരെ വി എസിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചതാണല്ലോ? പുരക്കു മീതെ വളര്‍ന്ന മരമായിരുന്നു വി എസ് അച്യുതാനന്ദന്‍. മാത്രമല്ല ഇന്നതൊരു വടവൃക്ഷമായി മാറിയിരിക്കുന്നു. ആ ധാരണയാണ് പിണറായിയെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പുരക്കുമീതെ വളര്‍ന്ന ഈ മരം അത്രപെട്ടൊന്നൊന്നും മുറിച്ചു മാറ്റാനാവില്ലെന്നു മനസ്സിലാക്കിതിന്റെ ഷോക്ക് പിണറായിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്നു വേണം കരുതാന്‍.
ഇരുവരുടെയും ഭാവിയെന്തെന്ന് അറിയാന്‍ ജൂണ്‍ 24 ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കണം. പി ബിയുടെ നടപടിയോടെ ഇരു നേതാക്കളുടെയും പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വേദി ലഭിക്കുകയായിരുന്നു എന്നതാണ് സത്യം. കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇനി മുതല്‍ മൂന്നാമതൊരാളിന്റെ നോട്ടം കൂടി വേണമെന്നാണ് ഈ അച്ചടക്ക നടപടി സൂചിപ്പിക്കുന്നത്.
മമ്മുട്ടി ഫാക്‌ടര്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം? ഉത്തരം സിംപിളാണ്. പാര്‍ട്ടിയുടെ ചാനലിന്റെ ചെയര്‍മാന്‍. പിണറായിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ് ഇന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ കുഴക്കുന്നത്. പാര്‍ട്ടി യുവ ഘടകത്തിന്റെ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടിയായിരുന്നു മുഖ്യ അതിഥി. ഈയിടെ അദ്ദേഗം എന്തൊക്കെയോ പറഞ്ഞത് ആരൊക്കെയോ വിവാദമാക്കുകയും ചെയ്‌തു. മൂന്നാറില്‍ അദ്ദേഹത്തിന് അന
ധികൃത ഭുമിയുണ്ട് എന്നാണ് ആരോപണം. പി ബി യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവര്‍ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കി. പിണറായിയെ സ്വീരിച്ചവര്‍ ഇങ്ങനെ ഒന്നും മിണ്ടിയില്ല. ഉടനെ പാര്‍ട്ടി സെക്രട്ടറി ചൂടായി. പത്രക്കാരെ വിളിച്ച് കാര്യം പറഞ്ഞു. പിറ്റേന്ന് മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാള്‍ക്കും കൊടുത്തു വയറു നിറച്ച്.നടന്‍ ദിലീപിനും മറ്റ് അസംഖ്യം വി ഐ പികള്‍ക്കും എന്തിന് ടാറ്റക്കുവരെ മൂന്നാറില്‍ ഭൂമിയില്ലേ? എന്നിട്ടെന്താ അതിനെതിരെ പിണറായി ഒന്നും പ്രതികരിക്കാതിരുന്നത്. എന്താണ് ഇവര്‍ തമ്മിലുള്ള കണക്ഷന്‍. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായതുകൊണ്ടു കൂറു കാണിച്ചതാവാം എന്ന് നമുക്കങ്ങ് വിശ്വസിക്കാം. സ്‌മാര്‍ട്ട് സിറ്റിയാഥാര്‍ത്ഥ്യമാക്കിയതിനു പിന്നിലും മമ്മൂട്ടിയുടെ പേര് പറഞ്ഞ് കേട്ടിരുന്നു.....
ഇരുവരുടെയും ഭാവിയെന്തെന്ന് അറിയാന്‍ ജൂണ്‍ 24 ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കണം. പി ബിയുടെ നടപടിയോടെ ഇരു നേതാക്കളുടെയും പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വേദി ലഭിക്കുകയായിരുന്നു എന്നതാണ് സത്യം. കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇനി മുതല്‍ മൂന്നാമതൊരാളിന്റെ നോട്ടം കൂടി വേണമെന്നാണ് ഈ അച്ചടക്ക നടപടി സൂചിപ്പിക്കുന്നത്.
മമ്മുട്ടി ഫാക്‌ടര്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം? ഉത്തരം സിംപിളാണ്. പാര്‍ട്ടിയുടെ ചാനലിന്റെ ചെയര്‍മാന്‍. പിണറായിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ് ഇന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ കുഴക്കുന്നത്. പാര്‍ട്ടി യുവ ഘടകത്തിന്റെ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടിയായിരുന്നു മുഖ്യ അതിഥി. ഈയിടെ അദ്ദേഗം എന്തൊക്കെയോ പറഞ്ഞത് ആരൊക്കെയോ വിവാദമാക്കുകയും ചെയ്‌തു. മൂന്നാറില്‍ അദ്ദേഹത്തിന് അന

.............................................................................................(പുഴ. കോം)
3 comments:
പാര്‍ട്ടിസെക്രട്ടറിയടക്കം എപ്പോള്‍ മുള്ളണം എപ്പോള്‍ ഭക്ഷണം കഴിക്കണം എപ്പോള്‍ ഉറങ്ങണം എന്തൊക്കെ പറയണമെന്ന് പാര്‍ട്ടിയുണ്ടാക്കിയവര്‍ പണ്ട് എഴുതിവച്ചിട്ടുണ്ട്. അതനുസരിച്ചേ പ്രവര്‍ത്തിക്കാവൂ. അല്ലാത്തവരെ ചിലപ്പോള്‍ പുറത്താക്കും ചിലപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ടിരുത്തും ബഞ്ചിന്‍മേല്‍ കയറ്റി നിര്‍ത്തും ഇല്ലെങ്കില്‍ ക്ലാസിനു പുറത്തു മുട്ടുകാലില്‍ നിര്‍ത്തും, അത് പാര്‍ട്ടി സെക്രട്ടറിയായാലും ജനങ്ങള്‍ തോളിലേറ്റി നടക്കുന്ന മുഖ്യമന്ത്രിയായാലും. ഇതിനെയൊക്കെയാണ് ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നു പറയുന്നത്.
ഇതു പാര്‍ട്ടിക്കാരുടെ കാലമല്ലെ, കടല കൊറിക്കുന്നതു പോലെ അല്ല്ലെ , പാര്‍ട്ടിക്കാര്‍ , തോക്കും ബുള്ളറ്റും കൊണ്ടു നടക്കുനത്, പാര്‍ട്ടിക്കു വേണ്ടി!!! നല്ല വിവരണം
കേരള മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ജാനാധിപത്യ പ്രക്രിയക്ക് ഉള്ളില്‍ നിന്ന് കൊണ്ട് കേരളത്തിന്ന് ഉപകാരപ്രദമായി പലതും ചെയ്യുന്നുണ്ട്. എന്നാല്‍ അദ്ദേഹം ചെയ്യുന്നതിനൊക്കെ എതിരായി വന്‍ പ്രചരണം നടത്താന്‍ ചിലര്‍ ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുത്തന്നെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ അച്ചുതാനന്ദനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമായി തീര്‍ന്നിരിക്കുന്നു.അതായത് കേരളത്തില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനപരമായ പ്രവര്‍ത്തികള്‍ക്ക് അനുകൂലമായും, അഴിമതിക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായും, സാധാരണക്കാര്‍ക്കും കഷ്‌ടപ്പെടുന്നവര്‍ക്കും സഹായകരമായി ചിന്തിക്കുന്ന സന്മനസ്സുള്ളവരുടെ കൂട്ടായ്മ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.ഇതിന്നുവേണ്ടി ആരെങ്കിലും മുന്‍കയ്യെടുക്കേണ്ടിയിരിക്കുന്നു
Post a Comment